
പ്രിയപ്പെട്ട സുബി നിനക്ക് വിട
സിനിമാല എന്ന് പരിപാടിയിലൂടെ മലയാള പ്രേക്ഷക ഹ്യദയത്തിൽ കയറി കൂടിയ താരമാണ് സുബി സുരേഷ്. സ്ത്രീകൾ അധികമായ മുമ്പോട്ട് വരാത്ത കോമഡി മേഖലയിൽ സുബി എന്നും നിറസാന്നിധ്യം ആയിരുന്നു. പീന്നിട് അങ്ങോട്ട് സേറ്റ്ജ് ഷോകളിലൂടെ അഭിനയ രംഗത്തും സുബി തന്റെ കഴിവുകൾ നിറച്ചു. പീന്നിട് വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബിയുടെ ജനനം. എറണാകുളം ഗവൺമെന്‍റ് ഗേൾസ് ഹൈസ്കൂളിൽ പഠിക്കവെ ജില്ലയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ക്രോസ് കൺട്രി മത്സരത്തിൽ വെങ്കല മെഡലും മികച്ച എൻ.സി.സി കേഡറ്റിനുള്ള ട്രോഫിയും സുബി നേടിയിട്ടുണ്ട്. മിനി സ്ക്രീനിൽ നിരവധി കോമഡി പരിപാടികൾ ചെയ്ത സുബി തന്റെ കഠിന്വാധാനം കൊണ്ട് മാത്രമാണ് ഇന്നും മലയാളി മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത്.
വനിതാ സാന്നിധ്യം വളരെ കുറവുള്ള മിമിക്രി രംഗത്തു കൂടിയാണ് സുബി സുരേഷ് കലാരംഗത്തേക്ക് കടന്നുവന്നത്. കോമഡികൾ പരിപാടികൾ പീന്നിട് ഒഴിച്ച് കൂടാനാവാത്ത വിധം സുബി ഇടം നേടി. അവിടുന്ന് പിന്നെ സൂര്യ ടിവിയിലെ ‘കുട്ടിപ്പട്ടാളം’ എന്ന കുട്ടികളുടെ ഷോ ജനഹൃദയങ്ങളിൽ ചിരി പ്രതിഷ്ട നേടി കൊടുത്തു.

രാജസേനന്‍ സംവിധാനം ചെയ്ത ‘കനകസിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. ‘പഞ്ചവർണതത്ത’, ‘ഡ്രാമ’, ‘101 വെഡ്ഡിങ്’, ‘ഗൃഹനാഥൻ’, ‘കില്ലാഡി രാമൻ’, ‘ലക്കി ജോക്കേഴ്സ്’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘തസ്കര ലഹള’, ‘ഹാപ്പി ഹസ്ബൻഡ്സ്’, ‘ഡിറ്റക്ടീവ്’, ‘ഡോൾസ്’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
കരൾ രോഗത്തെ തുടർന്ന് മരണപ്പെട്ട താരത്തിനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. പുത്തൻപള്ളി പാരിഷ് ഹാളിൽ സിനിമാ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരമർപ്പിക്കാനായി എത്തിച്ചേർന്നു. വൈകീട്ട് മൂന്നു മണിക്ക് ചേരനെല്ലൂർ പൊതു ശ്മശാനത്തിലാണ് സംസ്കാരം നടന്നത്.