നീലക്കുറിഞ്ഞി സന്ദർശകരോട് അഭ്യർത്ഥനയുമായി നീരജ് മാധവ്

ഇടുക്കിയില്‍ നീലക്കുറിഞ്ഞി വസന്തം കാണാന്‍ എത്തുന്നവര്‍ കുന്നുകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിൽ വിമർശനവുമായി നടൻ നീരജ് മാധവ്. നീലക്കുറിഞ്ഞി ചെടികള്‍ക്ക് സമീപത്ത് കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് നടന്‍ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 

നീരജ് മാധവിന്റെ കുറിപ്പ്:

”നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അമൂല്യമായ സ്ഥലത്ത് ഉപേക്ഷിക്കുന്നു. ഇത് ഇല്ലാതാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല.

ഈ മനോഹര സ്ഥലം സന്ദര്‍ശിക്കുന്ന എല്ലാവരോടും ഒരു അഭ്യര്‍ത്ഥന, ദയവായി പ്ലാസ്റ്റിക് കൊണ്ടു പോകരുത്. ഇനി പ്ലാസ്റ്റിക് കൊണ്ടുപോയാലും അത് അവിടെ വലിച്ചെറിയാതിരിക്കുക.”- നീരജ് മാധവ് സോഷ്യൽമീഡിയയിൽ കുറിച്ചു. 

ശാന്തന്‍പാറ കള്ളിപ്പാറയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളിലാണ് നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. ശാന്തന്‍പാറയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയാണ് കള്ളിപ്പാറ. ഇതിന് മുന്‍പ് 2018 ല്‍ ചിന്നക്കനാല്‍ കൊളുക്കു മലയിലും 2020ല്‍ ശാന്തന്‍പാറ തോണ്ടിമലയിലുമാണ് നീലക്കുറിഞ്ഞി പൂത്തത്.

IdukkiNeelakurunjiNeeraj Madhav
Comments (0)
Add Comment